നെടുമങ്ങാട് ബസ്സ്റ്റേഷന്‍ സമുച്ചയം നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: നെടുമങ്ങാട്ടെ നവീകരിച്ച കെ.എസ്.ആര്‍.ടി.സി ഡിപ്പോ സമുച്ചയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. ഷോപ്പിങ് കോംപ്ളക്സിന്‍െറ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും ഷെഡ്യൂള്‍ ക്രമീകരണങ്ങളുമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ഉയരങ്ങളിലത്തെുമെന്ന് അദ്ദേഹം പറഞ്ഞു. ഡിപ്പോക്ക് പുതുതായി അനുവദിച്ച സുല്‍ത്താന്‍ബത്തേരി, പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് സര്‍വിസുകളുടെയും നെടുമങ്ങാട്-പെരുമാതുറ-കടയ്ക്കാവൂര്‍, നെടുമങ്ങാട്-ചിറമുക്ക്-വട്ടപ്പാറ-മെഡി. കോളജ് ഓര്‍ഡിനറി സര്‍വിസുകളുടെയും ഫ്ളാഗ് ഓഫ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പാലോട് രവി എം.എല്‍.എ സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, കെ.എസ്. ശബരീനാഥന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ലേഖാസുരേഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡിപ്പോയില്‍ വിശാലമായ യാര്‍ഡും പാര്‍ക്കിങ് സൗകര്യവുമുണ്ട്. 5250 സ്ക്വയര്‍ മീറ്ററിലായി 56 കടകളാണ് കോംപ്ളക്സിലുള്ളത്. കെ.എസ്.ആര്‍.ടി.സി തനതുഫണ്ടില്‍ നിന്ന് 14 കോടി ചെലവഴിച്ചാണ് നിര്‍മാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.