ഉപ്പിടാംമൂട് പാലത്തിലെ കുരുക്കഴിക്കാന്‍ സിഗ്നല്‍ സംവിധാനം പരിഷ്കരിച്ചു

തിരുവനന്തപുരം: നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയ ജങ്ഷനായിരുന്നു വഞ്ചിയൂര്‍ ഉപ്പിടാംമൂട് പാലം. പ്രശ്നം പരിഹരിക്കാന്‍ സിഗ്നല്‍ സംവിധാനം വന്നിട്ടും കൂടുതല്‍ കുരുക്കായതല്ലാതെ ഫലം ഉണ്ടായില്ല. അശാസ്ത്രീയമായി സിഗ്നല്‍ സംവിധാനം നടപ്പാക്കിയതോടെ അപകടങ്ങളും പരാതികളും ഏറി. മറ്റ് റോഡുകളില്‍നിന്ന് വ്യത്യസ്തമായി ആറ് റോഡുകള്‍ സന്ധിക്കുന്നതാണ് സിഗ്നലിനും നിയന്ത്രിക്കാനാവാത്ത തിരക്കിനും ഇടയാക്കുന്നത്. എന്നാല്‍, പരിഹാരമായി പുതിയ പരിഷ്കാരവുമായാണ് വഞ്ചിയൂര്‍ പൊലീസ് എത്തിയത്. എസ്.ഐ അശോക് കുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് മാറ്റം വരുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ശനിയാഴ്ച തുടങ്ങിയ ട്രയല്‍റണ്‍ നിരീക്ഷിക്കാന്‍ റോഡ്ഫണ്ട് ബോര്‍ഡിന്‍െറയും കെല്‍ട്രോണിന്‍െറയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പരിഷ്കാരം വിജയമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.