ബാലരാമപുരം: സ്കൂള്‍ കോളജ് പരിസരങ്ങളും യുവാക്കളെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തെക്കുറിച്ച് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്. സുരേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. ഇതിന്‍െറ ഭാഗമായി പ്രദേശത്ത് മഫ്തി ഷാഡോ പൊലീസ് സംഘത്തിന്‍െറ സാന്നിധ്യം ശക്തമാക്കും. വിദ്യാര്‍ഥികളെ ഉപയോഗിച്ച് ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ രഹസ്യവിവരം നല്‍കുന്നതിനും പ്രത്യേക സംവിധാനമൊരുക്കി. ലഹരി വസ്തുക്കളുടെ വില്‍പന ശ്രദ്ധയില്‍പെടുന്നവര്‍ ഡിവൈ.എസ്.പിക്ക് രഹസ്യമായി വിവരം കൈമാറണമെന്നും ഇങ്ങനെയുള്ളവരുടെ വിവരങ്ങള്‍ പുറത്തു വിടില്ളെന്നും ഡിവൈ.എസ്.പി പറഞ്ഞു. വിദ്യാലയ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍പന വ്യാപകമാകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് ബൈക്കുകളും പണവും നല്‍കിയാണ് സംഘത്തിലേക്ക് ആളെ ചേര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.