മാള: മാളച്ചാലിലെ വെള്ളത്തിൽ കോളിേഫാം ബാക്ടീരിയയുടെ അതിപ്രസരമുണ്ടെന്ന് കണ്ടെത്തൽ. മലിനജലം അടിയന്തരമായി തുറന്നുവിടാൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. നേരത്തേ മാളച്ചാലിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഉപ്പുകയറാതെ അടച്ചിട്ടിരിക്കുന്ന മാളച്ചാലിലെ ശുദ്ധജലം മലിനപ്പെട്ടതായി കണ്ടെത്തി. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന മലിനജലം അടിയന്തരമായി ഉപ്പുവെള്ളത്തിലേക്ക് തുറന്നു കളയണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചത്. പൊയ്യ, മാള പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മാളച്ചാൽ ജലസ്രോതസ്സുകളുടെ നീരുറവയാണ്. ആരോഗ്യവകുപ്പ് നിർദേശം അടിയന്തരമായി നടപ്പാക്കണമെന്ന് പ്രതികരണവേദി ആവശ്യപ്പെട്ടു. സലാം ചൊവ്വര അധ്യക്ഷത വഹിച്ചു. വി.എസ്. നിസാർ, ഹർഷാദ് കടവിൽ, ഹനീഫ മണ്ണാന്തറ, കെ.കെ. കരീം, സജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.