കൈനൂർ പാടംനികത്തൽ: മന്ത്രി ഇടപെട്ടു

തൃശൂർ: കിഴക്കുംപാട്ടുകരയിലെ കൈനൂർപാടശേഖരം മണ്ണിട്ട് നികത്തുന്നവർക്കെതിരെ നടപടി എടുക്കാൻ മന്ത്രി വി.എസ്. സുനിൽകുമാർ കലക്ടർക്ക് നിർദേശം നൽകി. അടിയന്തരപരിഗണന നൽകി സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ മണ്ഡലത്തിൽപെട്ട ഈ പ്രദേശത്ത് നിലംനികത്തുന്ന കാര്യം വെള്ളിയാഴ്ച 'മാധ്യമം' ആണ് പുറത്ത് കൊണ്ടുവന്നത്. ഇതേത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. തൃശൂർ നഗരേത്താട് ചേർന്ന് കിടക്കുന്ന കൈനൂർപാടം ഇതിനകം വൻതോതിൽ നികത്തിക്കഴിഞ്ഞു. പുലർകാലങ്ങളിൽ ജനങ്ങളുടെ ശ്രദ്ധയിൽപെടാതെയാണ് ഭൂമാഫിയ നിലം നികത്തിയിരുന്നത്. മഴ പെയ്തപ്പോൾ ഈ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായത് നിലംനികത്തൽ മൂലം വെള്ളം കയറിയതിനാലാണ്. തുടർന്ന് പ്രദേശത്തുകാർക്ക് ദുരിതാശ്വാസ ക്യാമ്പിനെ ആശ്രയിക്കേണ്ടി വന്നപ്പോഴാണ് വയൽ നികത്തലിൻെറ അപകടം ജനങ്ങളുടെ ശ്രദ്ധയിൽപെട്ടത്്. ഇവിടെ വെള്ളം ഒഴുകി പോവേണ്ട ഓവുചാലുകൾ പോലും മണ്ണിട്ട് നികത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.