തൃശൂർ: ഗീത ഗോപി എം.എൽ.എ സമരം നടത്തിയ ചേർപ്പ് മിനി സിവിൽ സ്റ്റേഷനിൽ ചാണകവെള്ളമൊഴിച്ച് ശുദ്ധീകരിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുൻകൂർ ജാമ്യഹരജി 14ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തിയത്. പൊലീസിനോട് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച പ്രകാരം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. ജൂൈല 27നാണ് സംഭവം. ചേർപ്പ്-തൃപ്രയാർ റോഡിൻെറ തകർച്ചയിൽ പ്രതിഷേധവുമായി നാട്ടുകാർക്കൊപ്പം ഗീതഗോപി എം.എൽ.എ മിനി സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫിസിന് മുന്നിൽ സമരം നടത്തിയിരുന്നു. പിന്നാലെ പ്രതിഷേധവുമായി ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.വിനോദിൻെറ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി ചാണകവെള്ളമൊഴിച്ച് ശുദ്ധി നടത്തി. ദലിത് വിഭാഗക്കാരിയായ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാതിയധിക്ഷേപം നടത്തിയെന്നാണ് എം.എൽ.എയുടെ പരാതി. മുഖ്യമന്ത്രി, സ്പീക്കർ, പട്ടികജാതി മന്ത്രി, കമീഷൻ, വനിത കമീഷൻ എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.