തൃശൂർ ജില്ലയിൽ മിന്നൽ ചുഴലി; മലക്കപ്പാറയിൽ മണ്ണിടിച്ചിൽ

തൃശൂർ: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. ഗുരുവായൂർ, ചാവക്കാട്, കയ്പമംഗലം ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചു ഴലി വീശി. അതിരപ്പിള്ളി മലക്കപ്പാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. നിരവധി വാഹനങ്ങളും ആളുകളും കുടുങ്ങി. കുതിരാൻ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ കോളനിയിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരം വീണ് വീടുകൾക്ക് കേടുപറ്റി. പൂങ്കുന്നം റെയിൽവേ സ്റ്റേഷന് സമീപം പാളത്തിനോടു ചേർന്ന് മരം വീണെങ്കിലും ലൈനിൽ കുടുങ്ങി നിന്നു. പെരിങ്ങൽകുത്ത് ഡാമിൻെറ രണ്ട് ഷട്ടറുകൾ തുറന്നു. പീച്ചി, വാഴാനി, ചിമ്മിനിയടക്കമുള്ള ഡാമുകളിലും ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളിയിൽനിന്ന് മലക്കപ്പാറയിലേക്കുള്ള റോഡിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞത്. മണ്ണും വെള്ളവും കുതിച്ചൊഴുകിയതിനെതുടർന്ന് ഗതാഗതം നിലച്ചു. ഒല്ലൂരിന് സമീപം മൂർക്കനിക്കരയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മണ്ണുത്തി സുഭാഷ് നഗർ സ്വദേശി ചെറായി വീട്ടിൽ അരുൺ (33) ആണ് മരിച്ചത്. ടൈൽ ജോലിക്കിടെ മോട്ടോർ പ്രവർത്തിപ്പിക്കുേമ്പാഴാണ് ഷോക്കേറ്റത്. കനത്ത മഴയാണ് ഷോക്കേൽക്കാനിടയാക്കിയതെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.