മതിലകം: പൊന്നാംപടി കോളനിയിൽ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. പുറത്തേരി വേണു, മക്കളായ വിനായക്, വിവേക്, തുടുപ്പത്ത് ദീപക്, പാലപുരക്കൽ രതീഷ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവർ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവെര പുന്നക്കബസാർ ആക്ട്സ് ആമ്പലുൻസ് പ്രവർത്തകർ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇവരിൽ പലർക്കും ഇരുമ്പ് വടി കൊണ്ടാണ് അടിയേറ്റത്. തലക്ക് സാരമായി പരിക്കുള്ളവരും കൂട്ടത്തിലുണ്ട്. നിസാര പരിക്കേറ്റ ചിലർ പെരിഞ്ഞനം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയതായും സുചനയുണ്ട്. കോളനിയിലെ ഒാേട്ടാറിക്ഷ ഡ്രൈവർ ബിജുവും കുടുംബവും ബന്ധുക്കളുമാണ് ചികിത്സ തേടിയതെന്ന് അറിയുന്നു. കുട്ടികളും കൂട്ടത്തിലുണ്ട്. ഇരു വിഭാഗവും തമ്മിൽ നേരത്തേ മുതൽ നിലവിലുള്ള പകയാണ് ആക്രമണത്തിൽ കലാശിച്ചത്. മതിലകം പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.