താമസസൗകര്യത്തിൽ മാതൃക

കുന്നംകുളം: സരസ് മേളക്ക് എത്തിയവർക്ക് മികച്ച താമസസൗകര്യമൊരുക്കി നാടിന് മാതൃകയാവുകയാണ് കുന്നംകുളത്തുകാർ. ശി ക്ഷക് സദൻ, വൈ.എം.സി.എ, ടൂറിസ്റ്റ് ഇൻഫർമേഷൻ സൻെറർ തുടങ്ങി മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സൗകര്യങ്ങൾ ഒരുക്കിയത്. സംരംഭകർക്ക് വാഹനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാത്തിരിപ്പിന് വിട, ഇനി ഉത്സവലഹരിയുടെ നാളുകൾ കുന്നംകുളം: ദേശീയ സരസ് മേളക്ക് ഇന്ന് തിരശ്ശീല ഉയരും. കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചാണ് മേളയുടെ ആദ്യദിനത്തിന് നാന്ദി കുറിക്കുന്നത്. വൈകീട്ട് മൂന്നിന് കുന്നംകുളം ടൗൺഹാളിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ദഫ്മുട്ട്, കുതിരകളി , നാടൻപാട്ട്, മോഹിനിയാട്ടം, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങൾ കാണും. പട്ടാമ്പി റോഡിൽ ചെറുവത്തൂർ മൈതാനത്ത് അവസാനിക്കുന്ന ഘോഷയാത്രക്ക് ശേഷം തൃശൂർ ജില്ലയിലെ 100 സി.ഡി.എസ് ചെയർപേഴ്സന്മാർ ചേർന്ന് തിരിതെളിയിച്ച് ദേശീയ 'സരസ് മേള-2019' ഉദ്ഘാടനം ചെയ്യും. തുടർന്ന് ആറുമുതൽ 7.30 വരെ കേരള കലാമണ്ഡലത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തശിൽപം. 9.30 വരെ കലാഭവൻ പ്രമോദ് നയിക്കുന്ന മെഗാഷോ. ഇന്ത്യയിലെ സംരംഭകരുടെ പ്രാദേശിക ഉൽപന്നങ്ങൾക്ക് ആഗോള വിപണിസാധ്യത ഉയർത്തുകയെന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.