മണലിപ്പുഴ സംരക്ഷണം: 56 കോടിയുടെ പദ്ധതി സര്‍ക്കാറിന്​ സമര്‍പ്പിച്ചു

തൃശൂർ: മണലിപ്പുഴ സംരക്ഷണത്തിന് 56 കോടിയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചതായി കെ. രാജന്‍ എം.എല്‍.എ പറഞ്ഞു. വൈക ാതെ പദ്ധതിക്ക് സര്‍ക്കാറി​െൻറ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 'ജലരക്ഷ ജീവരക്ഷ'പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. പാണഞ്ചേരിയില്‍നിന്നും ആരംഭിച്ച് 32.3 കിലോ മീറ്റര്‍ നീളമുള്ള മണലിപ്പുഴ കരുവന്നൂര്‍ പുഴയിലാണ് ചേരുന്നത്. മണലിപ്പുഴയുടെ ഇരുകരകളിലും അതിര്‍ത്തി തിട്ടപ്പെടുത്തി മുള നട്ട് പിടിപ്പിക്കാൻ 89.25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ജില്ല ഭരണകൂടം, ത്രിതല പഞ്ചായത്തുകള്‍, കെ.എഫ്.ആർ.ഐ, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മണലിപ്പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1,772 തൊഴില്‍ ദിനങ്ങള്‍ ലഭിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍.കെ. ഉദയപ്രകാശ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അനിത, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, ജില്ല പഞ്ചായത്തംഗം ലില്ലി ഫ്രാന്‍സിസ്, കെ.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥന്‍, ജില്ല മണ്ണ് സംരക്ഷണ വകുപ്പ് ഓഫിസര്‍ പി.ഡി. സിന്ധു, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി.കെ. മജീദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.