മോഷ്ടിച്ച മൊബൈല്‍ഫോണുകളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂർ: ആലപ്പുഴയില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകളുമായി ഇതരസംസ്ഥാന തൊഴിലാളിയെ തൃശൂർ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ ജല്‍പാല്‍ഗുഡി സ്വദേശി സന്തു ഇസ്ലാം (35) ആണ് അറസ്റ്റിലായത്. വണ്ടാനം സന മൊബൈല്‍ ഷോപ്പില്‍നിന്ന് മോഷ്ടിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ റെയിൽവേ പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെ റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്പദമായി കണ്ട സന്തുവിനെ എസ്.ഐ. നിഖില്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആര്‍.പി.എഫ് പട്രോളിങ് സംഘം ചോദ്യംചെയ്തു. ബാഗ് പരിശോധിച്ചപ്പോള്‍ വിലകൂടിയ ഏഴ് മൊബൈല്‍ ഫോണുകളും ഒരു നോട്ട്പാഡും കണ്ടെത്തുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ഇയാൾ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി ഇയാള്‍ മൊബൈൽ ഷോപ്പിലെത്തിയിരുന്നു. അന്നു രാത്രി പൂട്ടുതകര്‍ത്ത് മോഷണം നടത്തി. ആലപ്പുഴയിൽനിന്ന് തൃശൂരിലെത്തി, നഗരത്തില്‍ ജോലി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംശയകരമായി ഇയാളെ കണ്ടെത്തിയത്. പ്രതിയെ സി.ഐ എന്‍. കേശവദാസിെൻറ നേതൃത്വത്തില്‍ പുന്നപ്ര പൊലീസിനു കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.