തൃശൂർ: ഒഡിഷയില്‍നിന്ന് തൃശൂരിന് കാരുണ്യത്തിെൻറ കൈത്താങ്ങ്. പ്രളയ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ഒഡിഷയിലെ ഗോപാല്‍പുര്‍ 28 വായുരക്ഷ റെജിമെൻറ് സൈനികരും വായുരക്ഷ കോളജ് വിദ്യാര്‍ഥികളുമാണ് ഒരു ലോറിനിറയെ സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരുലക്ഷം രൂപയുമായി ജില്ലയിലെത്തിയത്. കലക്ടേററ്റിലെത്തിയ സംഘം തുകയും സാധനങ്ങളും കലക്ടര്‍ ടി.വി. അനുപമക്ക് കൈമാറി. കേരളത്തെ പ്രളയം ബാധിച്ചതുമുതൽ 28 വായുരക്ഷ റെജിമെൻറ് സൈനികരും കോളജ് വിദ്യാര്‍ഥികളും കേരളത്തിന് കൈത്താങ്ങാകാന്‍ മുന്നിലുണ്ടായിരുന്നു. ജില്ലയിലെ റിട്ട. സൈനിക ഉദ്യോഗസ്ഥരും പങ്കാളികളായി. റിട്ട. സുബേദാര്‍ കെ.ആര്‍. രാജെൻറ നേതൃത്വത്തിലായിരുന്നു ഇതിെൻറ ഏകോപനം. സുബേദാര്‍ ബാലചന്ദ്രന്‍, റെജിമെൻറ് ഹവില്‍ദാര്‍ മേജര്‍ കെ.പി. ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ച ഗോപാല്‍പുരില്‍നിന്ന് പുറപ്പെട്ടത്. കേണല്‍ വിജയ് ബല്‍റാം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വായുരക്ഷ റെജിമെൻറില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.