മുളങ്കുന്നത്തുകാവ്/ കൊടകര: എലിപ്പനി ലക്ഷണങ്ങളോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിഴക്കേ കോടാലി കോപ്ലിപ്പാടം പീണിക്ക വീട്ടില്‍ ഭാസ്കരെൻറ മകന്‍ സുരേഷാണ് (42) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടിയില്‍ ശുചീകരണത്തിന് പോയിരുന്ന ഇയാള്‍ക്ക് കഴിഞ്ഞ 24നാണ് പനി പിടിപെട്ടത്. വിദഗ്ധ പരിശോധനക്ക് അയച്ച ഇയാളുടെ രക്തസാമ്പിളിെൻറ ഫലം വന്നശേഷമേ എലിപ്പനി സ്ഥിരീകരിക്കാനാവൂ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 54 പേർ എലിപ്പനിക്ക് ചികിത്സയിലുണ്ട്. ഇവരിൽ 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ രക്ത പരിശോധന ഫലം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.