എരുമപ്പെട്ടി: പ്രമുഖ ബിസിനസ് ഗ്രൂപ്പിെൻറ പേരിൽ വനിത മൈക്രോ ഫിനാൻസ് സംഘങ്ങൾ രൂപവത്കരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി വേലൂർ തിരുത്തിയിൽ സുജിത (34) അറസ്റ്റിൽ. കഴിഞ്ഞ ദിവസം വേലൂരിലെ വീട്ടിലെത്തിയെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സുജിതയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയായ പേരാമംഗലം എടത്തറ വീട്ടിൽ പ്രശാന്തിനെ (34) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനിത സംഘങ്ങൾ രൂപവത്കരിച്ചാണ് വൻ തട്ടിപ്പ് നടത്തിയത്. രേഖകൾ തയാറാക്കുന്നതിന് വേണ്ടി ഓരോ അംഗങ്ങളിൽ നിന്ന് 5,000 രൂപ വീതം ഈടാക്കി. പറഞ്ഞ കാലാവധി കഴിഞ്ഞ് പണം ലഭിക്കാതായപ്പോൾ അഞ്ഞൂറിലധികം വനിതകൾ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും പരാതിക്കാർ പിരിഞ്ഞ് പോയപ്പോൾ പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.