ചാലക്കുടിയിലെ കൊലപാതകം

ചാലക്കുടി: ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കരുതുന്ന സംഭവത്തിൽ ആളൂര്‍ കണ്ടംകുളത്തി ലൈജുവിനെ (38) ഉടൻ കസ്റ്റഡിയിൽ എടുക്കും. കൈ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കാണപ്പെട്ട ലൈജു ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്യാത്തതിനാൽ കൊലപാതകത്തിെൻറ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് ചാലക്കുടി െറയില്‍വേ സ്റ്റേഷനു സമീപം താമസസ്ഥലത്ത് കിടപ്പുമുറിയില്‍ ലൈജുവിെൻറ ഭാര്യയും മല്‍പാന്‍ ജോസഫിെൻറ മകളുമായ സൗമ്യയെ(33) മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് ഇയാള്‍ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ഇയാള്‍ തന്നെയാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകീട്ട് 3.30ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാത പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.