ഇരിങ്ങാലക്കുട: ഭാരതത്തിൽ കുച്ചിപ്പുടി യക്ഷഗാന ശൈലിയിൽ പാരമ്പര്യമായി പരിശീലിപ്പിക്കുന്ന 18 കുടുംബങ്ങളിൽ ഏറ്റവും മുതിർന്ന ആചാര്യനായ കുച്ചിപ്പുടി യക്ഷഗാന കുലപതി പശുമാർത്തി രത്തയ ശർമയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി നടന്ന ശിൽപശാല ഇരിങ്ങാലക്കുടയിൽ സമാപിച്ചു. അദ്ദേഹത്തിെൻറ പ്രധാന ശിഷ്യയായ ശ്രീലക്ഷ്മി ഗോവർദ്ധനെൻറ മേൽനോട്ടത്തിലാണ് ഏഴ് ദിവസമായി 22 കലാകാരികൾ ഇവിടെ പരിശീലനം പൂർത്തിയാക്കിയത്. ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽനിന്നാണ് രത്തയ ശർമ ഇരിങ്ങാലക്കുടയിൽ എത്തിയത്. കുച്ചിപ്പുടി യക്ഷഗാനമെന്ന കലാരൂപത്തിെൻറ അടിസ്ഥാനവും സത്തയുമാണ് ഈ ക്യാമ്പിൽ പരിശീലിപ്പിക്കുന്നത്. കുച്ചിപ്പുടി ഗ്രാമത്തിലുള്ള പരമ്പരാഗത ബ്രാഹ്മണ കുടുംബങ്ങൾ മാത്രം കുലത്തൊഴിലായി ചെയ്ത കുച്ചിപ്പുടി യക്ഷഗാനമായിരുന്ന ഉഷാപരിണയം, എന്ന നാടകം പുനരാവിഷ്‌ക്കരിക്കാനും ഇവിടെ ശ്രമിച്ചിട്ടുണ്ട്. ജാതി-മത- ഭാഷയുടെയും അതിരില്ലാതെ പരിശീലിപ്പിക്കുന്ന ആദ്യത്തെ ശ്രമം കൂടിയാണിതെന്ന് ശ്രീലക്ഷ്മി ഗോവർധൻ പറഞ്ഞു. കേരളത്തിെൻറ പല ജില്ലകളിൽ നിന്നും ഹൈദരാബാദിൽ നിന്നും ക്യാമ്പൽ പങ്കെടുക്കുവാൻ കലാകാരികൾ എത്തിച്ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.