തൃശൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ബുധനാഴ്ച വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത് 963 പേർ. നിപ വൈറൽ പനിയുടെ പശ്ചാത്തലത്തിലാണ് വൈറൽ പനി ബാധിതർ കൂട്ടത്തോടെ ആശുപത്രികളിലെത്തുന്നത്. ആറു ദിവസത്തെ കണക്കനുസരിച്ച് വൈറൽപനിക്ക് 3,448 പേരാണ് ചികിത്സ തേടിയത്. ബുധനാഴ്ചയെത്തിയ പനി ബാധിതരിൽ 34 പേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിച്ചു. ഡെങ്കി സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലാക്കിയ അഞ്ചുപേരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 256 പേർക്ക് വയറിളക്ക രോഗം കണ്ടെത്തിയപ്പോൾ 12 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ആറു ദിവസം കൊണ്ട് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.