മലയാളിയുടെ നീതിബോധത്തെ അഴീക്കോട് തൊട്ടുണര്‍ത്തി -വൈശാഖന്‍ ഒല്ലൂര്‍: മലയാളിയുടെ നീതിബോധത്തെ തൊട്ടുണര്‍ത്തിയ ശബ്ദമായിരുന്നു സുകുമാര്‍ അഴീക്കോടിേൻറതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ പറഞ്ഞു. എരവിമംഗലത്തെ സ്മാരക മന്ദിരത്തില്‍ അഴീക്കോടിെൻറ 92ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാരംഗത്തെ ഗൂഢശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ, നിര്‍ഭയമായി കാര്യങ്ങള്‍ തുറന്ന്പറയുന്ന അദ്ദേഹത്തിെൻറ ശബ്ദം കാലഘട്ടത്തിെൻറ ആവശ്യമാണ്. ഇന്ത്യയില്‍ ആകമാനം യുക്തിരഹിത സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഈ കാലഘട്ടത്തിലാണ് അഴീക്കോടിെൻറ അഭാവം ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് സ്മാരക ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ജയരാജ് വാര്യര്‍ അധ്യക്ഷത വഹിച്ചു. കെ. രാജന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. അഴീക്കോടിെൻറ ഫലിതങ്ങള്‍ എന്ന പുസ്തകം വൈശാഖന്‍ കെ. രാജന് നല്‍കി പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി കെ. മോഹനന്‍, അഴീക്കോട് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ. സുദര്‍ശനന്‍, നടത്തറ ഗ്രമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രജീത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.