തൃശൂർ: ട്രോളർമാരെ നിശിതമായി വിമർശിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. തൃശൂരിലെ ചേംബർ ഓഫ് കൊമേഴ്സ് പുരസ്കാര വേദിയിലായിരുന്നു വിമർശനം. ഒരുപണിയും ഇല്ലാതെ ഫോണും എടുത്ത് ആരെയും ട്രോൾ ചെയ്യലാണ് ഇവരുടെ പണി. ഈ വേദിയില്‍ അവാര്‍ഡുകിട്ടിയവരെയും ഇത്തരക്കാർ വെറുതെവിടില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണടിച്ചു കാണിച്ചതിനാണ് തൃശൂരിലെ ഒരുപെണ്‍കുട്ടിക്കു കോടികള്‍ ലൈക്ക് കിട്ടിയത്. ഇതാണോ വാർത്തയെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം രാജ്യത്തിനു വിലാസം നല്‍കാന്‍ മടിയുള്ളവര്‍ അമേരിക്കന്‍ വിസക്കുവേണ്ടി എന്തുവിവരവും കൈമാറാന്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വല്ലതും തള്ളിയെങ്കില്‍ ക്ഷമിക്കണമെന്ന് ചിരിയോടെ പറഞ്ഞാണ് കേന്ദ്രമന്ത്രി സംസാരം അവസാനിപ്പിച്ചത്. കണ്ണന്താനവും മന്ത്രി എ.സി.മൊയ്തീനും പുരസ്‌കാരവിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.