നോക്കുകൂലി: സർക്കാറിനെതിരെ എ.ഐ.ടി.യു.സി

തൃശൂർ: നോക്കുകൂലി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും, മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിയമെത്തയും എതിർത്ത് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ ഒാൾ ഇന്ത്യ ട്രേഡ് യൂനിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) രംഗത്ത്. നോക്കുകൂലി വാങ്ങുന്നവരെന്ന് മുദ്രകുത്തി ചുമട്ടുതൊഴിലാളികളെ അധിക്ഷേപിക്കുകയും തൊഴിലിടങ്ങളിൽനിന്ന് പിഴുത് കളയുകയും ചെയ്യുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്ന ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു. ജില്ല ലോഡിങ് അൺലോഡിങ് ജനറൽ വർക്കേഴ്സ് യൂനിയൻ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി സർക്കാറിന് ഭൂഷണമല്ല. തൊഴിലാളികളെ സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുന്ന നടപടി പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അേദ്ദഹം പറഞ്ഞു. യൂനിയൻ ജില്ല പ്രസിഡൻറ് സി.സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.ആർ. ഭൂപേശ്, കെ. നന്ദൻ, പി.വി. മോഹനൻ, പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.