ചാവക്കാട്: ദേശീയ പാതയിൽ തകർന്ന ചാവക്കാട്-ചേറ്റുവ ഭാഗം നവീകരണം മഴക്കാലം കഴിഞ്ഞയുടനെ ആരംഭിക്കുമെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു. റോഡ് പൊളിഞ്ഞ ഭാഗത്തെ നവീകരണത്തിന് 2.10 കോടിയുടെ പ്രവൃത്തിക്ക് കരാര്‍ നല്‍കിയിട്ടുള്ളത് പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗമാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളിലെ കുടിവെള്ളത്തിനുള്ള കരുവന്നൂർ പദ്ധതിക്ക് ദേശീയപാത അധികൃതരുടെ അനുമതിയോടെയാണ് ചാവക്കാട്-ചേറ്റുവ റോഡില്‍ പൈപ്പിടല്‍ പൂര്‍ത്തീകരിച്ചത്. നിരവധി വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്. അടുത്ത വേനലില്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഇൗ പദ്ധതിയിലൂടെ കഴിയും. മഴപെയ്ത് റോഡില്‍ വെള്ളക്കെട്ടുയർന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നവർ ഈ വസ്തുത കാണാതിരുന്നത് ബോധപൂര്‍വമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അബ്ദുൽ ഖാദർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.