തൃശൂർ: ഷൊർണൂർ മുതൽ മംഗലാപുരം വരെ പാത ഇരട്ടിപ്പിക്കൽ കഴിഞ്ഞു. ഒപ്പം വൈദ്യുതീകരണവും. ഗേജ് മാറ്റം പൂർത്തിയാക്കിയ പുനലൂർ-ചെേങ്കാട്ടപാത ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. പാലക്കാട് - പൊള്ളാച്ചി പാതയിലും ഗേജ് മാറ്റം കഴിഞ്ഞിട്ടുണ്ട്. കൃത്യമായി നടന്ന മൂന്ന് നവീകരണ പ്രവർത്തനങ്ങളിലൂടെ കൂടുതൽ തീവണ്ടികൾ സർവിസ് നടത്താൻ കഴിയുമെന്നിരിക്കെ കേരളത്തിനോട് കേന്ദ്രത്തിെൻറ അവഗണന തുടരുകയാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽനിന്ന് കോടികളുടെ വരുമാനം പ്രതിമാസം ലഭിക്കുേമ്പാഴാണ് സംസ്ഥാനത്തോട്അവഗണന തുടരുന്നത്. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ ഷൊർണൂർ മുതൽ മംഗലാപുരം വരെ വേണ്ടത്ര ട്രെയിനില്ലാത്തത് യാത്രക്കാരെ വലക്കുന്നു. പുതിയ സാഹചര്യത്തിൽ പാലക്കാട്-കോഴിക്കോട്, കോഴിക്കോട് - എറണാകുളം, കോഴിക്കോട് - മംഗലാപുരം മെമു സർവിസുകൾ ആരംഭിക്കാനാവും. എന്നാലിതിന് ഒരു നടപടിയും ഇതുവരെ റെയിൽവേ സ്വീകരിച്ചിട്ടില്ല. രാവിലെയും ഉച്ചക്കും വൈകീട്ടും കൃത്യമായ ഇടവേളകളിൽ വടക്കോട്ടും അതിന് അനുസരിച്ച് തിരിച്ചും സർവിസുകൾ നടത്തുന്നത് ഇതര ട്രെയിനുകളിൽ തിരക്ക് കുറക്കുന്നതിനപ്പുറം യാത്രക്കാർക്ക് ലാഭകരവും ആയിരിക്കും. ഗേജ് മാറ്റം പൂർത്തിയാക്കിയ പുനലൂർ-ചെേങ്കാട്ടപാത കൂടി ഗതാഗതത്തിന് തുറന്നുകൊടുത്ത സാഹചര്യത്തിൽ ഇൗ മേഖലയിലും തീവണ്ടിയാത്ര സൗകര്യം വർധിപ്പിക്കാം. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് തിരുനെൽവേലി വെര നീട്ടാനുള്ള തീരുമാനം സ്വാഗതാർഹമാണ്. സർവിസ് ദീർഘിപ്പിക്കുന്നതോടൊപ്പം ഈ ട്രെയിനുകളിൽ ത്രീടയർ എ.സി, സ്ലീപ്പർ ക്ലാസ് കോച്ചുകൾ കൂടി വേണം. ഗുരുവായൂർ-ഇടമൺ പാസഞ്ചർ മധുരയിലേക്ക് നീട്ടുന്നത് തീർഥാടകരടക്കമുള്ള യാത്രികർക്ക് ഏറെ ഗുണകരമാകും. എറണാകുളം-സേലം പ്രതിദിന എക്സ്പ്രസ്, എറണാകുളം - രാമേശ്വരം എക്സ്പ്രസ് തീവണ്ടികൾ അനുവദിക്കാനും കാലതാമസമരുത്. നിലവിലുള്ള മെമു സർവിസുകൾ പ്രതിദിനമാക്കുകയും വേണം. പുനരുദ്ധരിച്ച കൊച്ചിൻ ഗാർബർ ടെർമിനസിൽനിന്ന് 'ഡെമു' സർവിസുകൾ ആരംഭിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും അധികൃതരോട് ആവശ്യപ്പെട്ടു. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ മലബാറിലും ഗേജ് മാറ്റം പൂർത്തിയായ പാലക്കാട് - പൊള്ളാച്ചി, കൊല്ലം - പുനലൂർ - ചെേങ്കാട്ടപാതകളിലും വർദ്ധിച്ചശേഷിക്കനുസരിച്ചുള്ള തീവണ്ടി സർവിസുകൾ നടത്തുന്നതിന് സമ്മർദശക്തിയായി ജനപ്രതിനിധികൾ മുന്നോട്ടുവരണം. സംസ്ഥാനസർക്കാറും എം.പിമാരും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികളും മുൻകൈ എടുക്കാതെ കാര്യം നടക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.