ട്രെയിൻ യാത്രാസൗകര്യം വർധിപ്പിക്കണം -പാസഞ്ചേഴ്​സ്​ അസോസിയേഷൻ

തൃശൂർ: ഗേജ് മാറ്റം പൂർത്തിയാക്കിയ പുനലൂർ-ചെേങ്കാട്ട പാത കൂടി ഗതാഗതത്തിന് തുറന്നുകൊടുത്ത സാഹചര്യത്തിൽ ട്രെയിൻ ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് തിരുനെൽവേലി വരെ നീട്ടാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും അസോസിയേഷൻ അറിയിച്ചു. സർവിസ് ദീർഘിപ്പിക്കുന്നതിെനാപ്പം ഇൗ ട്രെയിനിൽ ത്രീ ടയർ എ.സി, സ്ലീപ്പർ ക്ലാസ് കോച്ചുകൾ കൂടി ഘടിപ്പിക്കണം. ഗുരുവായൂർ- ഇടമൺ പാസഞ്ചർ മധുരയിലേക്ക് നീട്ടുന്നത് തീർഥാടകർ അടക്കമുള്ള യാത്രികർക്ക് ഗുണകരമാകും. എറണാകുളം- സേലം പ്രതിദിന എക്സ്പ്രസ്, എറണാകുളം- രാമേശ്വരം എക്സ്പ്രസ് എന്നീ വണ്ടികൾ അനുവദിക്കാനും കാലതാമസം പാടില്ല. നിലവിലുള്ള മെമു സർവീസുകൾ പ്രതിദിനമാക്കുകയും പാലക്കാട്- കോഴിക്കോട്, കോഴിക്കോട്- എറണാകുളം, കോഴിക്കോട്- മംഗലാപുരം മെമു സർവീസുകൾ വേണം. പുനരുദ്ധരിച്ച കൊച്ചിൻ ഹാർബർ ടെർമിനസിൽനിന്നും 'ഡെമു' സർവീസ് തുടങ്ങുേമ്പാൾ രാവിലെ തൃശൂരിൽ നിന്നും കൊച്ചിൻ ഹാർബർ ടെർമിനസിലേക്കും വൈകീട്ട് തിരിച്ചും ഡെമു ആരംഭിക്കണം. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ മലബാറിലും ഗേജ്മാറ്റം പൂർത്തിയായ പാലക്കാട്- പൊള്ളാച്ചി, കൊല്ലം-പുനലൂർ- ചെേങ്കാട്ട പാതകളിലും വർധിച്ച ശേഷിക്ക് അനുസരിച്ച് ട്രെയിനുകൾ ഒാടിക്കാൻ റെയിൽവേ തയാറാകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും എം.പിമാരും എം.എൽ.എമാരും അടക്കം ജനപ്രതിനിധികളും മുൻകൈയെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.