സ്വകാര്യ ബസ് തടഞ്ഞുനിറുത്തി ൈഡ്രവറെ ആക്രമിച്ച നാലുപേർ പിടിയിൽ

തൃശൂർ: പട്ടാപ്പകൽ സ്വകാര്യ ബസ് തടഞ്ഞുനിർത്തി ൈഡ്രവറെ ആക്രമിച്ച നാലുപേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ചേരി നടുവിൽ പുരയ്ക്കൽ സുജിത്ത് (30), അവിണിശേരി സ്വദേശികളായ കാരാട്ടിൽ ശിവൻ (36), കറുത്തേടത്ത് ബിനോയ് (30), കുറുവത്ത് ശ്രീജിത്ത് (39) എന്നിവരാണ് അറസ്റ്റിലായത്. ഒല്ലൂർ-അമ്മാടം റൂട്ടിലെ ശ്രീകൃഷ്ണ ബസിലെ ൈഡ്രവർ വിജിത്തിനാണ് (27) മർദനമേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സോഡാക്കുപ്പിയും കമ്പിയും ഉപയോഗിച്ചാണ് വിജിത്തിനെ സംഘം ആക്രമിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലിനായിരുന്നു സംഭവം. ഏഴു കമ്പനി സ്റ്റോപ്പിലെത്തിയപ്പോൾ നാലുപേർ ചേർന്ന് വാഹനം തടഞ്ഞിടുകയായിരുന്നു. ഉള്ളിൽ കയറിയവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ൈഡ്രവറെ മർദിക്കുന്നതു കണ്ടതോടെ പരിഭ്രാന്തരായ സ്ത്രീകളടക്കമുള്ള യാത്രക്കാർ പുറത്തേക്കോടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.