ഫിനോള്‍ ചോർച്ച: നാട്ടുകാര്‍ക്ക് ഛർദിയും ശ്വാസതടസ്സവും

വഴുക്കുംപാറ: ടാങ്കര്‍ ലോറിയില്‍ നിന്നും ഫിനോള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികൾക്ക് ഛർദിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇവര്‍ക്ക് പ്രഥമിക ശുശ്രൂഷ നല്‍കി. പ്രദേശത്തെ കിണറുകളില്‍ നിന്നും മറ്റ് ജലാശയങ്ങളില്‍നിന്നും അറിയിപ്പ് ഉണ്ടാകുംവരെ വെള്ളം ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിർദേശമുണ്ട്. വഴുക്കുംപാറ കറുത്തേടത്ത് ബില്‍ഡിങ്ങില്‍ 48 മണിക്കൂര്‍ പ്രത്യേക ക്യാമ്പ് ഓഫിസ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഡോക്ടറുടെ സേവനവും ഉണ്ടാകും. വെള്ളിയാഴ്ച വഴുക്കുംപാറ അംഗന്‍വാടിയിലും ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.