തൃശൂർ: നെല്ല് സംഭരണത്തിലെ തർക്കങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ കോൾകർഷകർ നിലം തരിശിടുന്നതടക്കം പ്രക്ഷോഭത്തിലേക്ക്. സിവിൽ സൈപ്ലസ് വകുപ്പും മില്ലുടമകളും തമ്മിലുണ്ടാക്കിയ കരാർ നടപ്പാക്കാതെ കർഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകളുടെ നടപടികൾക്കെതിരെയും, സംഭരണ വില കി.ഗ്രാമിന് 30 രൂപയായും വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചാണ് കർഷകർ സമരത്തിനൊരുങ്ങുന്നത്. നേരത്തെ സർക്കാറിന് സമർപ്പിച്ച പ്രക്ഷോഭ നോട്ടീസിന് പിന്നാലെ മേഖല കൺവെൻഷനുകൾക്ക് ശനിയാഴ്ച തുടക്കമാകും. തൃശൂർ കോർപറേഷൻ മേഖലയിലെ കർഷക കൺവെൻഷൻ ശനിയാഴ്ച രാവിലെ 10ന് അയ്യന്തോളിൽ പെൻഷനേഴ്സ് യൂനിയൻ ഹാളിൽ നടക്കുമെന്ന് കർഷകസംഘം എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ജി. ഉണ്ണികൃഷ്ണനും കോളങ്ങാട്ടിൽ ഗോപിനാഥനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.