ചാലക്കുടി: വാറ്റുചാരായം വിൽപന നടത്തിയ യുവാവിനെ ബൈക്കടക്കം പിടികൂടി. സൗത്ത് ജങ്ങ്ഷനിൽ മുനിസിപ്പൽ പാർക്കിനു സമീപം വാറ്റു ചാരായം കൈമാറാൻ ശ്രമിക്കുന്നതിനിടയാണ് അടിച്ചിലി സ്വദേശി കുറ്റിപ്പറമ്പൻ മഹേഷ് (32) അറസ്റ്റിലായത്. ഏഴ് ലിറ്റർ ചാരായവും അത് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച യൂനിക്കോൺ ബൈക്കും പിടിച്ചെടുത്തു. 15 ദിവസമായി ഷാഡോ എക്സൈസിെൻറ നിരീക്ഷണത്തിലായിരുന്നു പ്രതി. ആവശ്യക്കാർക്ക് ലിറ്ററിന് 800 രൂപ നിരക്കിൽ സ്ഥലത്തെത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ പി.എൽ. ബിനുകുമാറിെൻറ നേതൃത്വത്തിൽ അടിച്ചിലി ഭാഗത്ത് നടത്തിയ റെയ്ഡിൽ 1,000 ലിറ്റർ വാഷും വാറ്റുപകരണങ്ങളും അഞ്ച് ലിറ്റർ ചാരായവും കണ്ടെടുത്തു. മറ്റു പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചു കഴിഞ്ഞു. ചാലക്കുടി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി.എൽ. വിൻസെൻറിെൻറ േനതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ നന്ദകുമാർ, റഷീദ്, ജയൻ, സി.ഇ.ഒ മാരായ ഷാജു, വിപിൻ, ഉല്ലാസ്, െഡപ്യൂട്ടി എക്സൈസ് കമീഷണറുടെ ഷാഡോ അംഗമായ സി.ഇ.ഒ ജെയ്സൺ ജോസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.