തൃശൂർ: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിെൻറ കൊലപാതക ക്കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കണമെന്നും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും തൃശൂരിൽ ചേർന്ന യുവമോർച്ച സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. സി.പി.എമ്മിെൻറയും എസ്.ഡി.പി.ഐയുടെയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെയും എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കാൻ ആവശ്യപ്പെടാത്ത സംസ്ഥാന സർക്കാറിെൻറ ദേശവിരുദ്ധ ഭരണത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയെൻറ വസതിയിലേക്ക് ഇൗമാസം 20ന് മാർച്ച് നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ആർ.എസ്. രാജീവ്, കെ.ആർ. ഹരി, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി സബീഷ് മരുതയൂർ, ജില്ല പ്രസിഡൻറ് പി. ഗോപിനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.