തൃശൂര്‍: ചെങ്ങാലൂരിൽ കുടുംബശ്രീ യോഗത്തിനെത്തിയ ദലിത് യുവതി ജീതുവിനെ (29) ഭർത്താവ് ബിരാജ് പെട്രോളൊഴിച്ച് കൊന്നത് വിരോധത്തിന് പുറത്തെന്ന് മനുഷ്യാവകാശ കമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ജില്ല പൊലീസ് മേധാവിക്ക് വേണ്ടി ഡിവൈ.എസ്.പിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മേയ് ഒന്നിനാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ജീതു മരിച്ചത്. ഭർത്താവ് ഉടൻ അറസ്റ്റ് ചെയ്തെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കുടുംബത്തർക്കം മൂലം അകന്ന് കഴിയുകയായിരുന്ന യുവതി വിവാഹമോചനത്തിന് ശ്രമിച്ചതാണ് വിരോധത്തിന് കാരണമായത്. പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള കുടുംബശ്രീ അംഗങ്ങൾ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന ആരോപണത്തെ പൊലീസ് റിപ്പോർട്ട് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.