ആമ്പല്ലൂര്‍: വനത്തില്‍നിന്ന് ചുരുളിമരത്തിെൻറ തൊലി കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍. പാലക്കാട് മംഗലംഡാം വി.ആര്‍.ടി സ്വദേശി മലയന്‍ വീട്ടില്‍ രതീഷാണ് (ഉണ്ണി- 30) അറസ്്റ്റിലായത്. 2016ല്‍ വരന്തരപ്പിള്ളി സെക്ഷന്‍ പരിധിയിലെ അളുക്ക് വനമേഖലയില്‍നിന്ന് ചുരുളി മരങ്ങള്‍ മുറിച്ച് തൊലി കടത്തിയെന്നാണ് കേസ്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതി പട്ടിക്കാടിന് സമീപം ചുവന്നമണ്ണില്‍ ഉണ്ടെന്നറിഞ്ഞെത്തിയ വനംവകുപ്പ് ഉേദ്യാഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ മറ്റു രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. വരന്തരപ്പിള്ളി സെക്ഷന്‍ ഓഫിസര്‍ പി.എം. സീനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.