കൊടുങ്ങല്ലൂർ: എസ്.എന്‍.പുരത്ത് ഷാപ്പില്‍ കയറി മാനേജരെ അടിച്ച് പരിക്കേല്‍പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം മതില്‍മൂല സ്വദേശി ഏരാശ്ശേരി വീട്ടില്‍ സജീഷിനെയാണ് എസ്.ഐ പി.കെ.മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഏേഴാടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഷാപ്പില്‍വെച്ച് കുത്തേറ്റു മരിച്ച സബിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമണം. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഷാപ്പ് മാനേജരായ താഴേക്കാട് സ്വദേശി തെക്കൂട്ട് വീട്ടില്‍ അനിലിനെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മതിലകം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പാൻമസാല വിൽപന: മധ്യവയസ്കൻ അറസ്്റ്റിൽ കൊടുങ്ങല്ലൂർ: പാന്‍മസാല വില്‍പന നടത്തിയ മധ്യവയസ്കനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എന്‍ പുരം കട്ടന്‍ബസാര്‍ സ്വദേശി കാട്ടൂക്കാരന്‍ റഹീമിനെയാണ് എ.എസ്.ഐ വി.ശശികുമാറും സംഘവും അറസ്റ്റ് ചെയ്തത്. പാന്‍മസാല വിറ്റതിന് ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് മുങ്ങി നടന്നിരുന്ന ഇയാളെ അന്വേഷിച്ചു ചെന്നപ്പോഴാണ് പാന്‍മസാലയുമായി പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.