കൊണ്ടാഴി: പഞ്ചായത്ത് പ്രസിഡൻറ് ആർ. ശ്രീദേവിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം 16ന്. വികസനകാര്യങ്ങളിൽ പ്രസിഡൻറ് നിർജീവമാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. 15 അംഗ ഭരണസമിതിയിൽ ഏഴു വീതം എൽ.ഡി.എഫും ഒരു ബി.ജെ.പി അംഗവുമാണുള്ളത്. ബി.ജെ.പി അംഗം വിട്ടു നിന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിെൻറ ശ്രീദേവി പ്രസിഡൻറും സി.പി.ഐയുടെ പി.ആർ. വിശ്വനാഥൻ വൈസ് പ്രസിഡൻറും ആയത്. നേരത്തെ കൊണ്ടുവന്ന ആദ്യത്തെ അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ ചർച്ചക്കെടുത്തില്ല. എന്നാൽ മൂന്ന് വർഷം കൊണ്ട് രാഷ്ട്രീയം നോക്കാതെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡൻറിനെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ നാടകമാണ് ഈ അവിശ്വാസ പ്രമേയമെന്ന് കൊണ്ടാഴി മണ്ഡലം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയും പഞ്ചായത്ത് അംഗങ്ങളും ചേർന്ന യോഗം ആരോപിച്ചു. ഒമ്പതിന് ഡി.സി.സി പ്രസിഡൻറ് വിളിച്ച യോഗത്തിൽ ചർച്ച ചെയ്ത് അവിശ്വാസത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.എം. മണികണ്ഠൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.