തൃശൂർ: കോടികളുടെ വില്ല തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന ശാന്തിമഠം ബിൽഡേഴ്സ് ചെയർമാൻ ശാന്തിമഠം രാധാകൃഷ്ണൻ വീണ്ടും അറസ്റ്റിലായി. കമീഷണറുടെ നിർദേശപ്രകാരം ഗുരുവായൂർ പൊലീസ് കൊടുങ്ങല്ലൂർ പുല്ലൂറ്റിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. ഇരിങ്ങപ്പുറം, കണ്ടാണശേരി, മുനിമട, മറ്റം പ്രദേശങ്ങളിൽ വില്ല നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി. ഇരുനൂറോളം ക്രിമിനൽ, സിവിൽ കേസുകൾ രാധാകൃഷ്ണനെതിരെയുണ്ട്. തിരുവനന്തപുരം കോടതി വിധിയിൽ കഴിഞ്ഞ വർഷവും ഇയാൾ അറസ്റ്റിലായിരുന്നു. ഇതിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു. രാധാകൃഷ്ണനൊപ്പം കുടുംബാംഗങ്ങളിൽ ചിലരും കേസുകളിൽ പ്രതികളാണെങ്കിലും ഇവർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.