ജ്യോതിസ് അവാര്‍ഡ് മഹേഷ് കുമാറിന് ഇരിങ്ങാലക്കുട: ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജ്യോതിസ് 2018 അവാര്‍ഡിന് ഇരിങ്ങാലക്കുട അവിട്ടത്തുര്‍ സ്വദേശി മഹേഷ് കുമാര്‍ അര്‍ഹനായി. 16ാം വയസ്സില്‍ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി എന്ന വൈകല്യം ബാധിച്ചതിനെ തുടര്‍ന്ന് ശരീരമാസകലം തളര്‍ന്ന് മൊട്ടോറയിസ്ഡ് വീല്‍ ചെയറിെൻറ സഹായത്തോടെ ഡി.ആര്‍ക്ക് ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മഹേഷ് കുമാര്‍ ഒരു വാസ്തു വിദഗ്ധന്‍ കൂടിയാണ്. ഈ വൈകല്യത്തെ അതിജീവിച്ചു കൊണ്ട് നിരവധി വര്‍ഷങ്ങളായി അവിട്ടത്തൂരിൽ വീടിനു സമീപമുളള വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൂറു കണക്കിന് വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഒപ്പം കേരളത്തിന് അകത്തും പുറത്തുമായി നിരവധി വീടുകള്‍ പണിതു കൊടുക്കുകയും ചെയ്തിട്ടുണ്ട്. വാസ്തു ശാസ്ത്രത്തോടുകൂടിയുള്ള മഹേഷിെൻറ ഭവന നിർമാണ ചാതുരി ഇന്ത്യക്ക് പുറത്ത് ശ്രീലങ്ക വരെ എത്തി നില്‍ക്കുകയാണ്. ശ്രീലങ്കയിലെ കൊളംബോയില്‍ ആരംഭിച്ചിരിക്കുന്ന കേരളീയ ശൈലിയിലുള്ള പുതിയ റിസോര്ട്ടിെൻറ നിര്‍മാണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത് മഹേഷാണ്. വൈകല്യത്തെ അതിജീവിച്ചു കൊണ്ടുളള മഹേഷിെൻറ ഈ വിജയഗാഥയില്‍ മുമ്പും നിരവധി പുരസ്‌കാരങ്ങൾ മഹേഷിനെ തേടി എത്തിയിട്ടുണ്ട്. ഇതിനെല്ലാം കലവറയില്ലാത്ത പിന്തുണയുമായി ഈ 42കാരന് ഭാര്യ പ്രവിതയാണ് സഹായി. ഫെബ്രുവരി 11ന് കണ്ണൂര്‍ പിലാത്തറയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ മഹേഷ്‌കുമാറിന് അവാര്‍ഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.