മേത്തല:- . കാട്ടുപുറത്ത് താമസിക്കുന്ന പെരുമ്പിള്ളി പോളിെൻറ ഭാര്യ ജിജിയുടെ വീടിനോട് ചേർന്ന നിധിനീസ് സ്റ്റോഴ്സാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടയാണ് തീ പിടിത്തം ഉണ്ടായത്. ഇരുനില കെട്ടിടത്തിന് മുകളിൽ പലചരക്ക് കടയും, താഴെ ഇവരുടെ കുടുംബവുമാണ് താമസിച്ചിരുന്നത്. രാത്രിയിൽ വീട്ടിലെ ഫാൻ നിലച്ചതോടെ ഉണർന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് മുകളിലുള്ള കടയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് വീട്ടിലെ പൈപ്പിൽ നിന്നും വെള്ളമെടുത്ത് തീ കെടുത്തുകയായിരുന്നു. കടയിലെ ഫ്രിഡ്ജ്, ടി.വി, പലചരക്ക് വസ്തുക്കൾ തുടങ്ങിയവ കത്തിനശിച്ചു. ലക്ഷത്തിന് മുകളിൽ നഷ്്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.