മുളങ്കുന്നത്തുകാവ്: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ച 18 പേർക്കും നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാണാതായ വീട്ടമ്മക്കായി തിരച്ചിൽ തുടരുന്നു. തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയോരത്ത് കുറാഞ്ചേരിയിൽ ഉരുൾപൊട്ടി മണ്ണിനടിയിൽപെട്ട് മരിച്ച നാലു കുടുംബങ്ങളിലെ 18 പേരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നഗരസഭ മിണാലൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ പൊതുദർശനത്തിന് വെച്ചു. അവസാന നോക്കുകാണാനായി നാട്ടുകാരും വീട്ടുകാരുമായി ആയിരങ്ങൾ ഒഴുകിയെത്തി. ഉച്ചക്ക് രണ്ടിനുശേഷം സംസ്കാരത്തിന് കൊണ്ടുപോയി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ, ഡോ. പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് എന്നിവരടക്കം നിരവധി പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.