തൃശൂർ: സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജില്ലയിലെ വരാപ്പുഴ വില്ലേജ് മുട്ടിക്കാനം ചാത്തങ്ങാട്ട് വീട്ടില്‍ ഗിരിജെൻറ മകന്‍ വിനുവിനെ (32) കൊലപ്പെടുത്തിയ കേസില്‍ വെണ്ണല കൊല്ലംപറമ്പില്‍ ബൈജുവിനെയാണ് (49) ശിക്ഷിച്ചത്. തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. ബൈജുവിെൻറ അന്നമനടയിലെ ഭാര്യവീട്ടില്‍ 2008 ഏപ്രിൽ 14നാണ് കേസിനാസ്പദ സംഭവം നടന്നത്. മാള െപാലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴത്തുകയില്‍നിന്നും ഒന്നര ലക്ഷം രൂപ നാലാം സാക്ഷിയായ, മരിച്ച വിനുവിെൻറ ഭാര്യക്ക് നൽകണമെന്ന് കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും അധികം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.