ഗുരുവായൂര്‍: ഡി.സി.സി പ്രസിഡൻറിെൻറ ഓഫിസിലെ ചര്‍ച്ചകള്‍ രഹസ്യ കാമറ വഴി ചോര്‍ത്തി നവമാധ്യമങ്ങളില്‍ നല്‍കിയ കൗണ്‍സിലര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സഹകരണ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സ്വന്തം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാർഥിക്കെതിരെ പരസ്യമായി പ്രവര്‍ത്തിച്ചയാളെ മണ്ഡലം പ്രസിഡൻറ് ആക്കിയ നടപടിയിലും പ്രതിഷേധിച്ചു. മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറിെൻറ വാര്‍ഡില്‍ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അര്‍ബന്‍ബാങ്ക് നിയമന അഴിമതിക്കെതിരെയുള്ള സമരം തുടരാനും തീരുമാനിച്ചു. മുന്‍ മണ്ഡലം പ്രസിഡൻറുമാരായ എം.വി. ലോറന്‍സ്, പി.കെ. മോഹനനന്‍, സഹകരണ സംരക്ഷണ സമിതി നേതാക്കളായ സി. മനാഫ്, രാജേന്ദ്രന്‍ കണ്ണത്ത്, ഇ.എം. നജീബ്, ധനേഷ്‌കുമാര്‍, ജോയ്, റോമിയോ ഡേവിഡ്, മേരി ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.