ദേശീയ പൗരത്വ പട്ടിക: അസമിലേത് ഹീനകൃത്യം -ജമാഅത്ത് കൗൺസിൽ

തൃശൂർ: മുൻ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങൾ അടക്കം 40 ലക്ഷം പേരെ അസമിലെ ദേശീയ പൗരത്വ പട്ടികയിൽനിന്ന് ഒഴിവാക്കിയതിലൂടെ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ വഞ്ചനയാണ് നടത്തിയതെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.എം. ഹാരിസ് പ്രസ്താവനയിൽ പറഞ്ഞു. ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്ന പൗരന്മാരെ പൊടുന്നനെ അഭയാർഥിയാക്കുന്നത് നീച പ്രവൃത്തിയാണ്. പ്രശ്നം രാഷ്ട്രീയവത്കരിക്കരുത്. തങ്ങളോട് എതിർപ്പുള്ളവരുടെ പൗരത്വം റദ്ദാക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്ത ക്രൂരതയാണ്. ഇത്രയും വലിയ ഹീനകൃത്യത്തിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും മമതാ ബാനർജിയുടെ മാതൃകയിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.