ചാമക്കാല കടപ്പുറത്ത് ചാകര

ചെന്ത്രാപ്പിന്നി: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വറുതിയിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി . രണ്ട് ദിവസമായി മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികള്‍ക്ക് വല നിറയെ ചെമ്മീന്‍ ലഭിച്ചു. ചെമ്മീനൊപ്പം ചെറിയ രീതിയില്‍ മറ്റ് മീനുകളും കിട്ടുന്നുണ്ട്. കിലോക്ക് 100 മുതല്‍ 150 രൂപ വരെയായിരുന്നു വില. ചാകരക്കോള് അറിഞ്ഞതോടെ മറ്റു കടപ്പുറങ്ങളില്‍ നിന്നും മീന്‍പിടിത്തത്തൊഴിലാളികളും വള്ളങ്ങളും കടപ്പുറത്തെത്തിയിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാമക്കാലയില്‍ ചാകര കാണുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചാകരക്കോള് ലഭിച്ചുതുടങ്ങിയതോടെ കടലോരം ഉത്സവാന്തരീക്ഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.