ബാങ്ക്​ ജീവനക്കാരുടെ 60 മണിക്കൂർ സത്യഗ്രഹം സമാപിച്ചു

തൃശൂർ: ജനകീയ ബാങ്കിങ് സംരക്ഷിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക, എഫ്.ആർ.ഡി.െഎ ബില്‍ പിന്‍വലിക്കുക, ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിസരത്ത് നടത്തിയ 60 മണിക്കൂര്‍ സത്യഗ്രഹം സമാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് ബഹുജന റാലിക്കു ശേഷം പൊതുയോഗത്തോടെയായിരുന്നു സമാപനം. പൊതുയോഗം സി.െഎ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സി.െഎ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു. പ്രകടനത്തെ മുന്‍ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്‍ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പുതുക്കാട് ഹാഷ്മി സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകര്‍ സുരേഷ് പി. കുട്ട​െൻറ നേതൃത്വത്തില്‍ സമരപ്പന്തലില്‍ നാടന്‍പാട്ടുകള്‍ ചൊല്ലി. മേയര്‍ അജിത ജയരാജന്‍, മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, സനില്‍ ബാബു, സി. രാജീവന്‍, രജിത മോള്‍, കെ.വി. ജോർജ്, എം. രാജീവ്, ജോയ്‌ മോന്‍, പ്രഫ.ഇ. രാജന്‍, ശശികുമാര്‍ പള്ളിയില്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ.കെ. രാജന്‍, കെ. മുരളീധരന്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.