2.75 ലക്ഷം കുടിശ്ശിക

മാള: വാട്ടർ അതോറിറ്റി കുടിശ്ശിക അടക്കാത്തതിനാൽ കെ.എസ്.ഇ.ബി.ഫ്യൂസ് ഊരി. പക്ഷെ, കുടുങ്ങിയത് പൊലീസ്. വാട്ടർ അതോറിറ്റിയുടെ മാള കൊടവത്തു കുന്നിലെ കൂറ്റൻ ജലസംഭരണി നിലയത്തിലെ ഫ്യൂസാണ് ഊരിയത്. ഈ നിലയത്തിലാണ് പൊലീസ് വയർലെസ് സംവിധാനം പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി.ഫ്യൂസ് ഊരിയതോടെ വയർലെസ് സംവിധാനം നിശ്ചലമായി. ഒടുവിൽ പൊലീസ് പെടാപ്പാട് പെട്ട് നിലയത്തിൽ ബാറ്ററി സ്ഥാപിച്ച് താൽകാലിക സംവിധാനം കണ്ടു. 2.75 ലക്ഷമാണ് വാട്ടർ അതോറിറ്റി നൽകാനുള്ള ബിൽ കുടിശ്ശിക. 2014 മുതൽ ബിൽ സംഖ്യ അടച്ചിട്ടിെല്ലന്ന് കെ.എസ്.ഇ.ബി അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെെട്ടങ്കിലും കെ.എസ്.ഇ.ബി തയാറായില്ല. ബിൽ സംഖ്യ അടക്കാതെ വൈദ്യുതി നൽകാനാവിെല്ലന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെ.എസ്.ഇ.ബി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.