എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കൽ: അഭിഭാഷകെൻറ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തൃശൂർ: യുവ എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ അഭിഭാഷകന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. അയ്യന്തോള്‍ സ്വദേശി എട്ടുകുളം വക്കത്ത് വീട്ടില്‍ അഡ്വ. വി.ആര്‍. ജ്യോതിഷിെൻറ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണ് പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കിയത്. ആക്രമണത്തിന് ക്വട്ടേഷൻ നൽകിയത് ക്രിമിനൽ സ്വഭാവമാണ്. ഗുരുതര പരിക്കേറ്റ എൻജിനീയർ ഇപ്പോഴും ചികിത്സയിലാണെന്ന്, ചികിത്സ രേഖകൾ ഹാജരാക്കി പ്രോസിക്യൂഷൻ വാദിച്ചു. ക്വട്ടേഷൻ നൽകിയത് അഭിഭാഷകനായതിനാൽ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കും. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ജില്ല കോടതി ചൊവ്വാഴ്ച വിധി പറയും. ഉത്രാടം നാളിൽ ശക്തൻ നഗറിലെ ഷോപ്പിങ് മാളിന് സമീപം വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട് ഹോണടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ കൂർക്കഞ്ചേരി സ്വദേശിയും എൻജിനീയറുമായ ഗിരീഷിെൻറ കൈകൾ തല്ലിയൊടിച്ചുവെന്നാണ് കേസ്. അഭിഭാഷകനെ കൂടാതെ കുറിച്ചിക്കര സ്വദേശി നെൽസണെതിരെയും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.