പട്ടിക്കാട്: കുതിരാനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങളുടെ നിര കിലോമീറ്റർ നീണ്ടു. ചൊവ്വാഴ്ച മുതൽ ടാറിങ് ആരംഭിച്ചതോടെ പട്ടിക്കാട് മുതൽ വാണിയമ്പാറ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇത് ബുധനാഴ്ചയും തുടർന്നു. കുതിരാൻ മുതൽ തൃശൂർ ചുവന്ന മണ്ണ് വരെയുള്ള ഭാഗത്തേക്ക് വാഹന നിര നീണ്ടു. യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്. റോഡ് ടാറിങ് ആരംഭിച്ചപ്പോൾ മുതൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പലവാഹനങ്ങളും കുതിരാൻ പാത ഒഴിവാക്കിയാണ് പോകുന്നത്. എന്നിട്ടും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പൊലീസ്. ബുധനാഴ്ച ഉച്ചക്ക് പെയ്ത ശക്തമായ മഴയും ടാറിങ്ങിനെ ബാധിച്ചു. ഇത് ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളും ബസുകളും റോഡിൽ കുരുങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.