????????????? ??????????????????????? ??.?? ?????? ?????? ??????? ?????? ???? ????????????????????? ???

കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; പന്തളത്ത് വെയിലും മഴയും സഹിച്ച് യാത്രക്കാർ

പന്തളം: പന്തളം നഗരകേന്ദ്രത്തിൽ കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാ ർ പൊരിവെയിലും പെരുമഴയും സഹിച്ച് വലയുകയാണ്. കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്ക ണമെന്ന ആവശ്യം ശക്തമാണെങ്കിലും നഗരസഭ കേട്ടമട്ടില്ല. മഴക്കാലമെത്തുന്നതോടെ യാത്ര ക്കാരുടെ സ്ഥിതി തീർത്തും ദുരിതമാകും.
ഗതാഗത ഉപദേശക സമിതി യോഗം കൂടുമ്പോഴെല്ലാ ം കാത്തിരിപ്പ് കേന്ദ്രങ്ങളുടെ കാര്യം സജീവമായി ചർച്ച ചെയ്യാറുണ്ടെങ്കിലും നടപടിയില്ല. ജങ്ഷെൻറ നാലുഭാഗത്തും ബസ്സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും എം.സി റോഡിൽ ഗേൾസ് സ്കൂളിനു മുന്നിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രമുള്ളത്.

എന്നാൽ, ബസ്സ്റ്റോപ് അവിടെ നിന്ന് മാറ്റിയതോടെ കേന്ദ്രം ഇപ്പോൾ നോക്കുകുത്തിയായി മാറി. യാത്രക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ കൂടി നിൽക്കുന്നതുമൂലം ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനോ കടകളിലേക്കു കയറുന്നതിനോ പോലും ബുദ്ധിമുട്ടാണ്. ഇത് ഒഴിവാക്കാൻ കടകളുടെ തിണ്ണകൾ ചരിച്ചുവാർത്ത് ഗ്രില്ലുകളും സ്ഥാപിച്ചതോടെ യാത്രക്കാർക്ക് പെരുവഴി തന്നെ ശരണം. എം.സി റോഡിൽ ജങ്ഷനു തെക്കും വടക്കുമുള്ള പെേട്രാൾ പമ്പുകൾക്കു സമീപമാണ് സ്റ്റോപ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ബസുകൾ ഇഷ്ടാനുസരണമാണ് നിർത്തുന്നത്.

ഒരേസമയം ഒന്നിൽ കൂടുതൽ ബസുകൾ സ്റ്റോപ്പിൽ എത്തിയാൽ ഗതാഗതതടസ്സവും രൂക്ഷമാകും. ഇത് അപകടങ്ങൾക്ക് ഇടയാക്കും. കഴിഞ്ഞ ദിവസം നിർത്തിയിട്ട ബസിനെ മറികടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ അധ്യാപിക മരണപ്പെടുകയും ചെയ്തു. രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെ ജങ്ഷനിലാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, അവിടെയും യാത്രക്കാർക്കു നിൽക്കാൻ സുരക്ഷിത സൗകര്യം ഇല്ല. പത്തനംതിട്ട-മവേലിക്കര റോഡിലും യാത്രക്കാർക്ക് ആശ്രയം കടത്തിണ്ണകളാണ്. നഗരസഭ മന്ദിരത്തിനു മുന്നിലെ ബസ്സ്റ്റോപ്പിൽ എത്തുന്ന യാത്രക്കാരുടെ നരകയാതന നേരിൽ കണ്ടിട്ടും അധികൃതർക്ക് കുലുക്കമില്ല.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.