മല്ലപ്പള്ളി: കൃത്രിമ കാലിത്തീറ്റകള്‍ നല്കി ഉൽപാദിപ്പിക്കുന്ന പാല് മനുഷ്യെൻറ രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തുമെന്ന് പാലക്കാട് പി.കെ. ദാസ് മെമ്മോറിയൽ മെഡിക്കൽ കോളജ് ജന്തുജന്യരോഗ വിഭാഗം മേധാവി ഡോ. എന്‍. ശുദ്ധോദനന്. മല്ലപ്പള്ളി അമൃതധാര ഗോശാലയിൽ ഗോമഹിമ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃത്രിമ ബീജസങ്കലനത്തിലൂടെ കൂടുതല്‍ പാല് തരുന്ന പശുക്കളെ വളര്‍ത്തുമ്പോള്‍ അതിലൂടെ ലഭിക്കുന്ന പാലിനു ഘടനാപരമായി സംഭവിച്ച മാറ്റം കര്‍ഷകരോ ശാസ്ത്രകാരന്മാരോ മനസ്സിലാക്കിയിട്ടില്ലെന്ന് മണ്ണുത്തി വെറ്ററിനറി കോളജ് ജനിതക വിഭാഗം മേധാവി ഡോ. ബിന്ദു ലിസ് എബ്രഹാം പറഞ്ഞു. ഇതുകൊണ്ടാണ് നാടന്‍ പശുക്കള്‍ അവഗണിക്കപ്പെട്ടത്. നാടന്‍ പശുക്കളുടെ പാലിെൻറ കൊഴുപ്പ് മനുഷ്യെൻറ ദഹനേന്ദ്രിയ വ്യവസ്ഥക്ക് താങ്ങാന്‍ കഴിയുന്നതും ഒമേഗ ഫാറ്റി ആസിഡ് ഉള്‍പ്പെടെ ഒട്ടേറെ ഘടകങ്ങള്‍ ഉള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തിലെ ആര്. കൃഷ്ണകുമാര്‍ നാടന്‍ പശുപരിപാലത്തിൽ ക്ലാസെടുത്തു. ശിൽപശാലയുടെ ഭാഗമായി വിവിധ കാര്‍ഷിക സംസ്കാരത്തിെൻറ പ്രചാരകരെ കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗം ബസവരാജ് പാട്ടീല്‍ എം.പി ആദരിച്ചു.വയനാട്ടിലെ നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന രാമന് ചെറുവയല്‍, വെച്ചൂര്‍ പശു സംരക്ഷണ രംഗത്തുള്ള ബ്രഹ്മദത്തന് നമ്പൂതിരി, ഔഷധസസ്യ സംരക്ഷകന്‍ മാധവക്കുറുപ്പ് തെങ്ങമം, കാസര്‍കോട് കുള്ളന്‍ പശുക്കളെ സംരക്ഷിക്കുന്ന ഉണ്ണിഗോപാലന്‍, നാട്ടുചികിത്സ പ്രചാരക അന്നമ്മ ജോണ്‍ എന്നിവരെ ആദരിച്ചു. പശുവളര്‍ത്തലിനെ മോശമായി കണ്ടിരുന്ന കാഴ്ചപ്പാട് പുതിയതലമുറയില്‍നിന്ന് മാറിവരുന്നത് ആശാവഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് പറഞ്ഞു. വിവിധ യോഗങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല മാത്യൂസ്, ആലീസ് ജോർജ്, സന്തോഷ് സായി, സുരേഷ് കാദംബരി, പ്രഫ. ടോണി മാത്യു, കെ. ബിന്ദു, അജയകുമാര്‍, വല്യുഴത്തില്‍, ഡോ ജോസ് പാറക്കടവില്‍, പാസ്റ്റര്‍ രാജു എം. പോള്‍ ഫാ. സാജന് വി. ഡാനിയില് എന്നിവര്‍ സംസാരിച്ചു. ശില്പശാല ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.