ചിറ്റാർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത ഗർഭിണിയെ ബസ് കണ്ടക്ടർ ലൈംഗികചേഷ്ടകൾ കാട്ടി പീഡിപ്പിച്ചതായി പരാതി നൽകിയ സംഭവത്തിൽ നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി കേരള മഹിള സംഘം കോന്നി മണ്ഡലം കമ്മിറ്റി രംഗത്ത്. ഈമാസം ആറിന് കോന്നി–സീതത്തോട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ മൂന്നുകല്ലിൽനിന്ന് ചിറ്റാറിലേക്ക് യാത്രചെയ്ത വീട്ടമ്മയെയാണ് കണ്ടക്ടർ ലൈംഗികചേഷ്ടകൾ കാട്ടിയത്. ഈസമയം ബസിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു. വീട്ടമ്മ ബഹളംവെച്ചതോടെയാണ് കോന്നി കൂടൽ സ്വദേശിയായ കണ്ടക്ടർ പിൻവാങ്ങിയത്. വീട്ടമ്മ ചിറ്റാർ പൊലീസിലും പത്തനംതിട്ട വനിത സെല്ലിലും പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് കേരള മഹിള സംഘം കോന്നി മണ്ഡലം കമ്മിറ്റി പ്രസിഡൻറും സീതത്തോട് മൂന്നുകല്ല് മെംബറുമായ ബീന മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.