ശബരിമല: ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ട്രാക്ടര്‍ സര്‍വിസുകള്‍ക്ക് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെയും രാത്രി 10 മുതല്‍ മൂന്നുവരെയുമാണ് ഇനി മുതല്‍ ട്രാക്ടര്‍ സര്‍വിസ് അനുവദിക്കുക. അതേസമയം, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സാഹചര്യമനുസരിച്ചും സര്‍വിസ് അനുവദിക്കുമെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു. തീര്‍ഥാടകരില്‍നിന്ന് വിരികള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതലായി ഈടാക്കിയ തുക അയ്യപ്പന്മാര്‍ക്ക് തിരിച്ചുനല്‍കി. കുറ്റക്കാരില്‍നിന്ന് പിഴ ഈടാക്കിയതായും അദ്ദേഹം അറിയിച്ചു. മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് തീര്‍ഥാടകരെ അനുമതിയില്ലാതെ കടത്തിവിട്ട് പണം ഈടാക്കുന്ന ഡോളിക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ച് ദര്‍ശനവും മറ്റു ചടങ്ങുകളും പൂര്‍ത്തിയാക്കിയാലുടന്‍ തീര്‍ഥാടകര്‍ സന്നിധാനത്തുനിന്ന് മടങ്ങണമെന്നും പൊലീസ് സ്പെഷല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.