വടശ്ശേരിക്കര സി.ഐ ഓഫിസ് കെട്ടിടം കാടുകയറുന്നു

വടശ്ശേരിക്കര: വടശ്ശേരിക്കര സി.ഐ ഓഫിസ് കെട്ടിടം കാടുകയറുന്നു. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും കെട്ടിട നിര്‍മാണം ഇനിയും തുടങ്ങാനായിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് വടശ്ശേരിക്കരയില്‍ സി.ഐ ഓഫിസ് ഇരുനില കെട്ടിടമായി പണിയാന്‍ 45 ലക്ഷമാണ് അനുവദിച്ചത്. കേന്ദ്ര-സംസ്ഥാന വിഹിതത്തില്‍നിന്നാണ് തുക നീക്കിവെച്ചത്. സി.ഐ ഓഫിസിനു കെട്ടിടം നിര്‍മിക്കാന്‍ വടശ്ശേരിക്കര വില്ളേജ് ഓഫിസിനു സമീപം പമ്പാ ജലസേചന പദ്ധതിയുടെ കൈവശത്തിരുന്ന 30 സെന്‍റ് സ്ഥലം അനുവദിക്കുകയായിരുന്നു. ശബരിമല തീര്‍ഥാടനകാലത്ത് സേവനത്തിനത്തെുന്ന പൊലീസുകാര്‍ക്കും താല്‍ക്കാലിക പൊലീസ് സ്റ്റേഷനും പ്രയോജനപ്പെടുന്ന വിധത്തില്‍ വലിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ അനുമതിയുള്ളത്. തുക കോര്‍പറേഷന്‍െറ അക്കൗണ്ടില്‍ വന്നെങ്കില്‍ മാത്രമേ തുടര്‍നടപടിയുണ്ടാകൂ. വടശ്ശേരിക്കര ഗവ. എല്‍.പി സ്കൂളിന്‍െറ കെട്ടിടത്തിലാണ് തീര്‍ഥാടനകാലത്ത് താല്‍ക്കാലിക പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ ഒരുഭാഗം സ്റ്റേഷനായും ബാക്കിഭാഗം ഡോര്‍മിറ്ററിയായും ഉപയോഗിക്കുന്നു. സി.ഐ ഓഫിസിനായി വിട്ടുകിട്ടിയ സ്ഥലത്ത് എട്ടു ലക്ഷം രൂപയോളം ചെലവഴിച്ച് ഡോര്‍മിറ്ററി നിര്‍മിച്ചത് അടുത്തിടെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.