അടൂര്‍: സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍മൂലം വന്‍ അപകടം ഒഴിവായി. കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ മരുതിമൂട് പ്ളാവിളപടിവളവില്‍ ചൊവ്വാഴ്ച രാവിലെ 6.45നാണ് സംഭവം. അടൂരില്‍നിന്ന് പത്തനാപുരത്തിനുപോയ വാര്യത്ത് ബസിനു നേരെ എതിര്‍ദിശയില്‍ വലതുവശം ചേര്‍ന്ന് ലോറി വരുന്നതുകണ്ട് ബസ് ഡ്രൈവര്‍ ഹെഡ്ലൈറ്റിടുകയും തുടരെ ഹോണ്‍ മുഴക്കുകയും ചെയ്തു. എന്നാല്‍, ലോറി ബസിനു നേരെ തന്നെ അടുക്കുകയായിരുന്നു. പെട്ടെന്ന് ബസ് ഇടത്തേക്ക് തിരിച്ചുമാറ്റി ഡ്രൈവര്‍ കുന്നിട സ്വദേശി ശരത് (27) യാത്രക്കാരെ അപകടത്തില്‍നിന്ന് രക്ഷിക്കുകയായിരുന്നു. ലോറി ബസിന്‍െറ പിന്‍ഭാഗത്ത് ഇടിക്കുകയും ഉറങ്ങുകയായിരുന്ന ലോറി ഡ്രൈവര്‍ ലോറി ഇടത്തേക്കു വെട്ടിച്ചുമാറ്റി പാതക്കരികില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കേബ്ള്‍ കമ്പനിയുടെ കുറ്റിയില്‍ ഇടിച്ചു ചെരിഞ്ഞുനില്‍ക്കുകയുമായിരുന്നു. തമിഴ്നാട്ടില്‍നിന്ന് സിമന്‍റ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട ബസില്‍ ഇരുപതോളം പേര്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.